-
No Comments
National Research Programme on Plantation Development
Sponsored by Ministry of Commerce, Government of India
On the occasion of a national seminar on “Building Competitiveness in Globalised Era: Experience of India’s Plantation Sector” during 23-24 January 2012.
On 24 January 3:45 pm: Consultation with Stakeholders: Chaired by Mrs Sheela Thomas IAS and Dr A Jayathilak IAS(tbc). The issues for consultation: a) What does the plantation sector expect from the 12 Five year plan? b) what do we expect from the forthcoming state budget?
Dr.Nagesh Kumar, Chief economist, UNESCAP and Director UNESCAP for South and West Asia on NRPPD at CDS.
Dr.Nageshkumar.ogg (Download it to play)The following major points (PDF) presented by me.
൧. കണ്‍മതി സബ്രദായത്തിലൂടെയുള്ള തരംതിരിവ് മാറണം
റബ്ബര്‍ഷീറ്റുകളുടെ വാങ്ങലും വില്‍ക്കലും സുതാര്യമാകണമെങ്കില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ സഹായത്തോടെയുള്ള ഗ്രേഡിംഗ് സിസ്റ്റം നടപ്പില്‍ വരണം. ഇത് ഡീലര്‍ വാങ്ങിയതും നിര്‍മ്മാതാവിന് വിറ്റതും ഒരേ ഗ്രേഡിലായിരുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ആര്‍ക്കും അറിയാത്ത ഗ്രീന്‍ബുക്ക് എന്ന മാനദണ്ഡം ഒരു പരിഹാരമല്ല. കണ്‍മതി സമ്പ്രദായത്തിലുള്ളഗ്രേഡിംഗിന്റെ മറവില്‍ വ്യാപാരികള്‍ അമിതമായ ലാഭം കൊയ്യുന്നു. താണ ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും ഇവര്‍ വില്‍ക്കുന്നു. ഫോം എച്ച്ഉം, എല്‍ഉം ഡീലര്‍മാര്‍ റബ്ബര്‍ബോര്‍ഡിന്റെ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതില്‍ നിന്നും വിപണിയിലെ വിപണനരീതി വെളിച്ചം കാണില്ല.
൨. റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ കണക്കിലെ കൃത്രിമം ഉള്‍ക്കൊണ്ടതാണ്
മുന്നിരിപ്പ് സ്റ്റോക്കിനൊപ്പം ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ ആകെ ലഭ്യത കണക്കാക്കാം. എന്നാല്‍ അതില്‍നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറി എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നു. പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്ത വിലക്കുറവുള്ളപ്പോള്‍ കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് 30000 ടണ്ണിനടുപ്പിച്ച് പ്രസിദ്ധീകരിക്കുകയും വിലക്കൂടുതലുള്ളപ്പോള്‍ 115000 ടണ്ണിന് മുകളിലാണെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അസാധ്യമായ ഒന്നാണ്.
൩. റബ്ബര്‍ മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍
ഒരു മരത്തിന്റെ വളര്‍ച്ചയുടെ രീതി തരുന്ന അറിവ് ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡറിലൂടെ ഉള്ള പട്ടമരപ്പിന് പരിഹാരമാകും. ഉദാ. വേരുകള്‍ മൂലകങ്ങളും ജലവും വലിച്ചെടുത്ത് സൈലം എന്ന ഭാഗത്തുകൂടി ഇലയിലെത്തിച്ച് പ്രകാശസംശ്ലേഷണത്തിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലെ കാര്‍ബണും, ജലത്തിലെ ഓക്സിജനും ഹൈഡ്രജനും പച്ചനിറമുള്ള ഇലയിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തില്‍ സൂര്യപ്രകാശത്തിന്റെ സഹായച്ചാല്‍ ആഹാരം പാചകം ചെയ്യുകയും ഫ്ലോയത്തിലൂടെ അന്നജത്തെ വേരുകളുടെ വളര്‍ച്ചയ്ക്കായി വേരിലെത്തിക്കുകയും ചെയ്യുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ സെക്കന്‍ഡറി തിക്കനിംഗ് എന്നത് ലെന്റിസെല്ലുകളില്‍ നടക്കുന്ന ഗ്യാസിയോസിസ് എക്സചേഞ്ചിലൂടെ കോര്‍ക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേയ്ക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാവുകയും അവയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം സംഭരിക്കുകയും ചെയ്യുന്നു. അതിനാല്‍ ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിവേയ്ക്കാണെന്നും, പുതുപ്പട്ടയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്ന ബോറാക്സ് എന്ന മൂലക മിശ്രിതത്തിന്റെ സഹായത്താല്‍ ടാപ്പ് ചെയ്യുന്ന മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ പരിപാലിക്കുന്നതിലൂടെ പട്ടമരപ്പ് ഒഴിവാക്കാന്‍ കഴിയുന്നു എന്നത് ഒരു കര്‍ഷകന്റെ ചില പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു.
൪. മണ്ണിലൂടെ മരത്തിന് നല്‍കേണ്ടവ
എന്‍.പി.കെ എന്ന രാസവളക്കൂട്ട് മരത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു പരിഹാരമല്ല. ഒരേ മണ്ണില്‍നിന്ന് ദീര്‍ഘകാലം ദീര്‍ഘകാലവിളയ്ക്ക് വേണ്ടി നടത്തുന്ന ന്യൂട്രിയന്റ് മൈനിംഗിനെപ്പറ്റി മനസിലാകണമെങ്കില്‍ വനത്തിലെയും, റബ്ബര്‍തോട്ടത്തിലെയും, മറ്റ് വിളകൃഷിയിടത്തിലെയും മണ്ണിന്റെ വിവിധ താഴ്ചയില്‍ സാമ്പിളുകള്‍ ശേഖരിച്ച് അനാലിസിസിന് വിധേയമാക്കണം. ഉണങ്ങിയഇലകള്‍, കക്കൂസ് വിസര്‍ജ്യം, സ് ചാണകം, സ്ലറി എന്നിവ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ ബാലന്‍സ്ഡ് ന്യൂട്രിയന്‍സ് ലഭ്യമാകത്തക്കരീതിയില്‍ കമ്പോസ്റ്റുണ്ടാക്കി ചെലവ് കുറച്ച് മേല്‍മണ്ണിന് നല്‍കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ കോളിഫാം ബാക്ടീരിയയും, മീഥൈന്‍ എമല്‍ഷനും ഒഴിവാക്കാം.
൫. അമിത ചൂഷണം
അമിത ചൂഷണത്തിന്റെ ന്യൂനതകള്‍ വളര്‍ച്ചയിലെ മുടിപ്പ്, കുറഞ്ഞ ആയുസ്സ്, കുറഞ്ഞ സാമ്പത്തിക നേട്ടം എന്നിവയാണ്. സന്തുലിതമായ രീതിയില്‍ ലാറ്റെക്സിന്റെ ഡിആര്‍സി നിലനിറുത്തി ടാപ്പ് ചെയ്താല്‍ മെച്ചപ്പെട്ട വളര്‍ച്ചയും, തായ്തടിക്ക് വണ്ണവും, ദീര്‍ഘായുസ്സും, വിശ്രമമില്ലാതെയും ആവര്‍ത്തനകൃഷിചെയ്യാതെയും കൃഷി കൂടുതല്‍ ലാഭകരമാക്കാം.
൬. താണവിലയ്ക്കുള്ള കയറ്റുമതി
2006 ആഗസ്റ്റ് മാസത്തില്‍ പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തത് 2.11 രൂപ പ്രതി കിലോഗ്രാം എന്ന ശരാശരി വിലയ്ക്കാണ്. തദവസരത്തില്‍ കോട്ടയം വിപണിയില്‍ ആര്‍എസ്എസ് 4 ന് 92 രൂപ പ്രതി കിലോഗ്രാം ആയിരുന്നു. അതിനാല്‍ കയറ്റുമതി വിവരങ്ങളായ കയറ്റി അയച്ച തീയതി, തൂക്കം, ഗ്രേഡ്, വില ഇന്ത്യന്‍ രൂപയില്‍ എന്നിവ റബ്ബര്‍ബോര്‍ഡിന്റെ സൈറ്റില്‍ സ്പ്രെഡ് ഷീറ്റുകളായി പ്രസിദ്ധീകരിച്ച് ക്രമക്കേടുകള്‍ ഒഴിവാക്കണം.
Plantation sector expect from the 12 Five year plan to rectify the above points.
We expect from the forthcoming state budget for the control on evasion of taxes.Attachments:
1. Summary of Export 2006-07
2. Details of Export of Pala Rubber Marketing Society (Two pages)
3. Analysis of Indian Rubber Statistics



Fore more Statistical data Visit >>>>>>
-
No Comments
- തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍
- പ്രതിദിന വിലകള്‍
- ലഭ്യതയും ആവശ്യകതയും
- കയറ്റുമതി (2006-07 ലെ കയറ്റുമതി വിവരങ്ങള്‍ വിവരാവകാശത്തിലൂടെ ലഭിച്ചത്)
- ഇറക്കുമതികള്‍
- സ്ഥിതിവിവര കണക്ക് വിശകലനം
-
No Commentsസ്വാഭാവിക റബ്ബര്‍ ഇറക്കുമതി 2010-11p
സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍
ഇറക്കുമതിയും വിലയും
രാജ്യം അളവ് (ടണ്‍) വില (ലക്ഷം രൂപ ) കിലോ ഒന്നിന് വില
മാസം അളവ് (ടണ്‍) ആഭ്യന്തര RSS4 അന്താരാഷ്ട്ര RSS 3 ഇന്തോനേഷ്യ 87315 129553.18 148 ഏപ്രില്‍ 10186 16418 17354 തായ്‌ലന്റ് 47064 76828.57 163 മേയ് 16495 15983 16715 വിയറ്റ്നാം 20437 32210.01 158 ജൂണ്‍ 13909 17087 16902 മലേഷ്യ 9589 16392.41 171 ജൂലൈ 20259 18215 15680 ശ്രീലങ്ക
7008 11419.69 163 ആഗസ്റ്റ് 24209 17952 15442 കോട്ടേ ഡി ഐവോരി
6102 8928.84 146 സെപ്റ്റംബര്‍ 33477 16645 16199 നൈജീരിയ 2546 3508.32 138 ഒക്ടോബര്‍ 19710 18112 17308 ഗാബോണ്‍ 1833 2484.4 136 നവംബര്‍ 14413 19876 19614 ബംഗ്ലാദേശ് 1229 1375.69 112 ഡിസംബര്‍ 13805 20188 21404 കൊറിയ 932 1295.8 139 ജനുവരി 8163 22160 25061 മ്യാന്‍മാര്‍ 714 1167.18 163 ഫെബ്രുവരി 8458 23400 28153 ചൈന 601 894.32 149 മാര്‍ച്ച് 5253 22002 24826 കമ്പോഡിയ 420 714.73 170 ആകെ/ ശരാശരി
188337 19003 19555 മറ്റുള്ളവ 2547 3905.7 153
ആകെ 188337 290678.84 154
No CommentsNo Comments40,000 ടണ്‍ റബ്ബര്‍ തീരുവ കുറച്ച് ഇറക്കുമതി ചെയ്യുന്നു
20 ശതമാനം തീരുവ ഏഴര ശതമാനമായി കുറയ്ക്കും റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും
ന്യൂഡല്‍ഹി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴര ശതമാനം തീരുവയിലായിരിക്കും ഇറക്കുമതി. 20 ശതമാനമാണ് പ്രാബല്യത്തിലുള്ള നിരക്ക്. തീരുവയിളവ് റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവും.ടയര്‍ നിര്‍മാതാക്കളടക്കമുള്ള വ്യവസായികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനം. രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നാണ് വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നത്. തീരുവയില്ലാതെ ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാനാണ് വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്.
സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ വ്യവസായികള്‍ അസംതൃപ്തരാണ്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റബ്ബര്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38,233 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്. 2010-ല്‍ ഇത് 19,118 ടണ്ണായിരുന്നു. നടപ്പുവര്‍ഷത്തിലെ ആദ്യപാദത്തില്‍ ഉത്പാദനം 1,75,700 ടണ്‍ രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കൂടുതലാണിത്. ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2.44 ലക്ഷം ടണ്‍ റബ്ബറാണ് ആദ്യപാദത്തില്‍ ഉപഭോഗം ചെയ്തത്.
നാല്പതിനായിരം ടണ്‍ ഇറക്കുമതി 15 ദിവസത്തേക്ക് മാത്രമേ തികയൂവെന്നും ജൂണിലെ റബ്ബര്‍ ഉപഭോഗം 80,500 ടണ്ണായിരുന്നെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.
റബ്ബര്‍ ഇറക്കുമതിയെക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പ്രതികരിച്ചു. ”ഇതുസംബന്ധിച്ച വാര്‍ത്ത ശരിയാണെങ്കില്‍ കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഏറെക്കാലം ന്യായവില കിട്ടാതെ കര്‍ഷകര്‍ വലഞ്ഞിരുന്നു. ഇപ്പോള്‍ വില കിട്ടുമ്പോള്‍ ഭീമമായി ഇറക്കുമതി ചെയ്യുന്നത് വിലയിടിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും” -മാണി പറഞ്ഞു.
ചുരുങ്ങിയ നിരക്കില്‍ ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Remarks: കര്‍ഷകര്‍ക്ക് ഒരു രീതിയിലും ഈ ഇറക്കുമതി ഹാനികരമാകില്ല. 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്താല്‍ അന്താരാഷ്ട്ര വില മുപ്പത് രൂപയോളം ഉയരും. പിന്നെങ്ങിനെയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് ദോഷം വരുക. 2009-10 ല്‍ ഇറക്കുമതി ചെയ്ത 177130 ടണ്‍ റബ്ബറില്‍ 80% വും പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതാണ്. പക്ഷെ ഈ ഇറക്കുമതിക്ക് ഒരു പ്രത്യേകതയുണ്ട് കയറ്റുമതി ചെയ്ത ഉല്പന്നങ്ങളുടെ നിശ്ചിത ശതമാനമാണത്. അത് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കില്ല. തീരുവനല്‍കിയുള്ള ഇറക്കുമതി ഇവിടെ കെട്ടിക്കിടക്കാനുള്ളതാണ്. എന്നാല്‍ ഈ ഇറക്കുമതിക്ക് ശേഷം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വിപണിവില താഴ്ത്തി നിറുത്താന്‍ സാധ്യതയുണ്ട്. വരാന്‍ പോകുന്ന മുന്തിയ ഉല്പാദനം ലക്ഷ്യം വെച്ചുകൊണ്ട് വായപാരികളും വ്യവസായികളും റബ്ബര്‍ബോര്‍ഡും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണിത്. ആഭ്യന്തര പിപണിവില താഴ്ത്തി നിറുത്തി കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വില അടുത്ത് വരാന്‍ പാകുന്ന പീക്ക് സീസണില്‍ നടക്കാന്‍ പോകുന്ന കാര്യമാണ്. 2010-11 ല്‍ 177637 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനമാണ് പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതെന്ന് അറിയാനിരിക്കുന്നതേ ഉള്ളു. 38396 ടണ്‍ കണക്കില്‍ കുറച്ചാണ് റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതേപോലെ ഇത്രയും മുന്തിയ വില കിട്ടിയിട്ടും കര്‍ഷകര്‍ പിടിച്ചുവെയ്ക്കുന്നു എന്ന രീതിയില്‍ വര്‍ഷാവസാനം 106455 ടണ്‍ എന്നതാണ് കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്. എന്നാല്‍ വിപണിയില്‍ റബ്ബര്‍ വാങ്ങാന്‍ കിട്ടുന്നില്ല എന്നതാണ് പ്രധാന വാര്‍ത്ത. കേരളത്തില്‍ പിടിച്ചുവെയ്ക്കാന്‍ കഴിയുന്ന രണ്ട് കര്‍ഷകരേ ഉള്ളു. ഒന്ന് ഹരിസണ്‍ എസ്റ്റേറ്റും മറ്റൊന്ന് മലയാളം പ്ലാന്റേഷന്‍സും. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നര ലക്ഷം ടണ്ണോളം ഇല്ലാത്ത സ്റ്റോക്കാണ് റബ്ബര്‍ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഉത്പന്ന നിര്‍മാണത്തിന് അന്താരാഷ്ട്ര ഉപഭോഗം സ്വാഭാവിക റബ്ബര്‍ 40% അടുപ്പിച്ചാണെങ്കില്‍ അത് 70% ആണ്. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി 22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.
റബര്‍ ഇറക്കുമതി നീക്കം വെറും ഉമ്മാക്കികൊച്ചി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത വില ഇടിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് വ്യക്തമായി.
രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ വില കണക്കിലെടുത്താല്‍ റബര്‍ ഇറക്കുമതി ലാഭകരമാവില്ലെന്നതാണ് വാസ്തവം. എങ്കിലും, ഇറക്കുമതി ചെയ്യാന്‍ പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൈവശമുള്ള റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ കൂട്ടത്തോടെ വിപണിയില്‍ ഇറങ്ങും. അതോടെ വില ഇടിയും. ഇതിനുവേണ്ടിയാണ് പുതിയ ഉമ്മാക്കിയെന്നാണ് ഇതുസംബന്ധിച്ച വിവരങ്ങളും കണക്കുകളും വ്യക്തമാക്കുന്നത്.
ഇറക്കുമതി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം യഥാര്‍ത്ഥത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 22 നാണ്. കസ്റ്റംസ് വകുപ്പിന്റെ 128/2010 എന്ന വിജ്ഞാപനം അനുസരിച്ച് 7.5 ശതമാനം തീരുവ നല്‍കി ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ രാജ്യാന്തര വില ഉയര്‍ന്നു നിന്നതിനാല്‍ ഇതുവരെ മൂവായിരം ടണ്‍ റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ ദിവസം ഇറക്കുമതി കാലാവധി 2012 മാര്‍ച്ച് വരെ നീട്ടി നല്‍കുക മാത്രമാണുണ്ടായത്. ആഭ്യന്തര വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിലയിടിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി വാര്‍ത്ത പര്‍വ്വതീകരിച്ചു കാട്ടുകയായിരുന്നു.
നിലവില്‍ രാജ്യാന്തര വിപണിയില്‍ ആര്‍.എസ്.എസ് നാലിന് കിലോയ്ക്ക് ശരാശരി 210 രൂപ വിലയുണ്ട്. ഇതനുസരിച്ച് 7.5 ശതമാനം തീരുവ കൂടി നല്‍കി ചരക്ക് ഇവിടെയെത്തുമ്പോള്‍ വില കിലോയ്ക്ക് കുറഞ്ഞത് 226 രൂപയാകും. ഇവിടെ 216 രൂപയ്ക്ക് റബര്‍ ലഭ്യമാണ്.
ഇന്ത്യയില്‍ റബറിന്റെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്നത് വില അടുത്ത കാലത്തൊന്നും താഴില്ലെന്നാണ്. അവധി വ്യാപാര രംഗത്തെ ഊഹക്കച്ചവടക്കാരുടെ ഇടപെടലാണ് ഇറക്കുമതി ഭീഷണിയെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് കരുതുന്നു.
ഇറക്കുമതിക്ക് നിയന്ത്രണമില്ല
റബര്‍ ഇറക്കുമതിയിലെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഡിസംബര്‍ 22 ലെ കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച് 2011 ഏപ്രില്‍ ഒന്നു മുതല്‍ ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ കിലോഗ്രാമിന് ഇരുപതു ശതമാനം അല്ലെങ്കില്‍ ഇരുപതു രൂപയാണ്. ഇതില്‍ ഏതാണോ കുറവ് അതടച്ചാല്‍ മതി. അതായത് കിലോഗ്രാമിന് ഇരുപതു രൂപ തീരുവ നല്‍കി വ്യവസായികള്‍ക്ക് എത്ര ലക്ഷം ടണ്‍ റബര്‍ വേണമെങ്കിലും ഇറക്കുമതി ചെയ്യാം. 7.5 ശതമാനം തീരുവയായാലും വരും 151 രൂപയിലേറെ. തീരുവ കുറച്ചെന്നതും അതിനാല്‍ ഒരു ഉമ്മാക്കിയാണ്.ഇത് കേരളകൌമുദി പ്രസിദ്ധീകരിച്ചത്.








വ്യാഖ്യാനം