കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • A message from Chairman Rubber Board

    റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തിനോ ചെയര്‍മാനോ ജൈവകൃഷിയ്ക്ക്‌ താല്പര്യമില്ലയെന്നതിന്റെ തെളിവാണ് ആഗസ്റ്റ്‌ ലക്കം റബ്ബര്‍ മാസികയിലൂടെ ചെയര്‍മാന്‍ തന്നെ നല്‍കുന്ന സന്ദേശത്തില്‍ നിന്നും വെളിപ്പെടുന്നത്‌. പച്ചക്കറി, പഴവര്‍ഗങ്ങള്‍, നെല്‍കൃഷി തുടങ്ങിയവയെല്ലാം തന്നെ ജൈവകൃഷിരീതീകളിലൂടെ രാസ വളങ്ങളുടെയും കീടനാശിനിയുടെയും കളനാശിനിയുടെയും  സഹായമില്ലാതെ മികച്ച ഉദ്‌പാദനം കാഴ്ചവെക്കാമെന്ന്‌ തെളിയിക്കപ്പെട്ട കാര്യമാണ്. കളനാശിനിയായ റൌണ്ടപ്പിന്റെ പരസ്യത്തിന് റബ്ബര്‍ മാസികയില്‍ അവസരം ലഭ്യമാക്കുകയും മണ്ണും ഇലയും പരിശോധിച്ച്‌ എന്‍.പി.കെ എന്ന രാസ വളം ടാപ്പുചെയ്യുന്നതോട്ടങ്ങള്ളില്‍ പ്രചരിപ്പിക്കുകയും പൊടിക്കുമിള്‍ ബാധയെചെറുക്കുവാന്‍ ഗന്ധകപ്പൊടി സ്പ്രേചെയ്യുവാനും അകാലിക ഇലപൊഴിച്ചിലിനെതിരെ കോപ്പര്‍ ഓക്സി ക്ലോറൈഡ്‌ സ്പ്രേ ചെയ്യുവാനും നിര്‍ദ്ദേശിക്കുന്നു. കൂടാതെ തൈറൈഡ്‌, ഇന്‍ഡോഫില്‍ എം-45 തുടങ്ങിയ അനേകം കുമിള്‍ നാശിനികളുടെ പ്രയോഗത്തിനായി ഗവേഷണ വിഭാഗം പ്രചരണവും നടത്തുന്നു.

    ഇത്തരം വിഷപ്രയോഗത്തിലൂടെ മണ്ണിലെ ഹ്യൂമസ് എന്ന ജൈവാംശത്തെ നശിപ്പിക്കുവാനും മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന മണ്ണിരകളെ നശിപ്പിക്കുവാനും മാത്രമേ കഴിയുകയുള്ളു. മാത്രവുമല്ല 25 നും 30 വര്‍ഷത്തിനും ഇടയില്‍ പ്രായം വരുന്ന റബ്ബര്‍ മരങ്ങളെ നീക്കം ചെയ്ത്‌ ആവര്‍ത്തന കൃഷിക്കായി പുതു കൃഷിയേക്കാള്‍ പ്രാധാന്യവും ധനസഹായവും നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറുകിട കര്‍ഷകരാരും തന്നെ സ്പ്രേയിംങ്ങോ വിഷപ്രയോഗങ്ങളോ നടത്താറില്ല എന്നതാണ് വാസ്തവം. മനുഷ്യന് വരുന്ന അസുഖങ്ങള്‍ പോലെ തന്നെയാണ് റബ്ബര്‍ മരങ്ങള്‍ക്കും അസുഖങ്ങള്‍ ഉണ്ടാകുന്നത്‌. മണ്ണിലെ മൂലകങ്ങളുടെ അസന്തുലിതാവസ്ഥയും കുറവും  പരിഹരിക്കുന്നതിലൂടെ റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന ഓരോ രോഗത്തിനും പ്രതിവിധികള്‍ കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ ഗവേഷണ വിഭാഗത്തിന്റെ പാളിച്ചകള്‍ മറച്ചുവെയ്ക്കുവാനായി അത്യുത്‌പാദന ശേഷിയുള്ള പുതിയ ക്ലോണുകള്‍ ദീര്‍ഘ കാല ഗവേഷണങ്ങളൊന്നും ഇല്ലാതെ തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അടിച്ചേല്‍പ്പിക്കുകയാണ്. അതിനായി റബ്ബര്‍ നഴ്‌സറികളെ പുതിയയിനം തൈകളും കൂടിയവിലയുമായി സജ്ജമാക്കിയിട്ടും ഉണ്ട്‌.  അത്തരം പുതിയ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും വിഷപ്രയോഗം തന്നെയാണ് നിര്‍ദ്ദേശിക്കുന്നതും.  കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ വിഷപ്രയോഗങ്ങള്‍ കാരണം തോട്ടത്തിനുള്ളില്‍ കന്നുകാലികളെ മേയുവാന്‍ അനുവദിക്കെരുതെന്നും  അവിടെ നിന്നുള്ള കളയും കളപ്പയറും ഭക്ഷണമായി നല്‍കരുതെന്നും നിര്‍ദ്ദേശിക്കുന്നു.  റബ്ബര്‍ തോട്ടങ്ങളില്‍ ജൈവ വളങ്ങള്‍ നല്‍കരുതെന്നും മണ്ണും ഇലയും പരിശോധിച്ച്‌ വളപ്രയോഗം നടത്തിയാല്‍ മതിയെന്നും പ്രചരിപ്പിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.  പല കര്‍ഷകരുടെയും ജൈവ വളപ്രയോഗത്തിലൂടെയുള്ള നേട്ടങ്ങള്‍ മനസിലാക്കി ഇപ്പോള്‍ അക്കാര്യത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുള്ളതായി കാണാം.

    ജൈവ വളങ്ങള്‍ ലഭ്യമാക്കി റബ്ബര്‍ കൃഷി ചെയ്യുന്നതിലൂടെ  കളയും കള‍പ്പയറും കാലികള്‍ക്ക്‌ ആഹാരം മാത്രമല്ല ലഭ്യമാക്കുന്നത്‌ റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കുറയുകയും അനേകം വര്‍ഷങ്ങള്‍ റബ്ബര്‍ ടാപ്പ്‌ ചെയ്യുവാന്‍ കഴിയുകയും ഉദ്‌പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയുകയും ചെയ്യും. മാത്രവുമല്ല റബ്ബര്‍തോട്ടത്തില്‍ ധാരാളം അമൂല്യങ്ങളായ ഔഷധ സസ്യങ്ങള്‍ ലഭ്യമാകുകയും അവ വളര്‍ത്താന്‍‌ കഴിയുന്നതിലൂടെ ഒരു വരുമാന മാര്‍ഗവും ആയിത്തീരുകയും ചെയ്യും. ആയുര്‍വേദമരുന്നുകള്‍ കീടനാശിനിമുക്തമായിരിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്  വഴിയില്ലല്ലോ.  പരീക്ഷണാര്‍ത്ഥം ഗവേഷണകേന്ദ്രത്തില്‍ കൃഷി ചെയ്തിട്ടുള്ള ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി ദൂരവ്യാപകമായ ദോഷഫലങ്ങളാണ് ഭാവിയില്‍ വരുത്തി വെയ്ക്കുവാന്‍ പോകുന്നത്‌. അതിന്റെ അവശിഷ്ടങ്ങളില്‍ ഉണ്ടാകുന്ന കളകള്‍ കീടങ്ങളെ മാത്രമല്ല അവിടെ മേയുന്ന അല്ലെങ്കില്‍ അവിടെ നിന്നുള്ള പുല്ല്‌ ഭക്ഷിക്കുന്ന കന്നുകാലികളെയും കൊല്ലും. അതിന് തെളിവാണ് ആന്ധ്രയിലെ ജി.എം പരുത്തി കൃഷിചെയ്ത സ്ഥലത്ത് മേഞ്ഞു നടന്ന കന്നുകാലികള്‍ ചത്തൊടുങ്ങിയത്‌.  അത്തരം പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണയും മനുഷ്യന് ഭക്ഷണമായി ലഭിക്കും.

    ഇന്ന്‌ ലോകത്തില്‍വെച്ച് ഏറ്റവും കൂടിയ ഉത്പാദന ക്ഷമതയുള്ള ആര്‍.ആര്‍.ഐ.ഐ 105 എന്ന ഇനം റബ്ബറിന്റെ കണ്ടെത്തലിന് പിന്നില്‍ കാട്ടിലെ റബ്ബര്‍ മരങ്ങളില്‍ കയറി കൃത്രിമ പരാഗണം നടത്തുവാന്‍ കഠിനാധ്വാനം ചെയ്ത കെ.എം.ജോസഫ്‌ എന്ന ഫീല്‍ഡ്‌ ഓഫീസറെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാവും. ഒറ്റമുറി ഗവേഷണകേന്ദ്രത്തില്‍ ശ്രീ വികെ.ഭാസ്കരന്‍ നായര്‍ എന്ന ശാസ്ത്രജ്ഞന് ഇത്രയും നല്ലൊരു ക്ലോണ്‍ സമ്മാനിക്കുവാന്‍ കഴിഞ്ഞത്‌ റിക്കോര്‍‍ഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടോ? നാളിതുവരെ 105 ന്റെ കണ്ടെത്തലിനെപ്പറ്റി ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചാതായി അറിയില്ല.  ഇന്നും ഈ സത്യം അറിയാമെന്നുള്ള ചിലര്‍ ജീവിച്ചിരിക്കുന്നു എന്നതിനാല്‍ ഇത്  നിഷേധിക്കുകയില്ല തന്നെ.

    റബ്ബര്‍ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തില്‍ പട്ടാളചിട്ട നടപ്പിലാക്കി നല്ലത്‌ പറയുന്ന ശാസ്ത്രജ്ഞരെ പിരിഞ്ഞു പോകുവാന്‍ ഉപദേശിക്കുന്ന ഒരു പാരഗ്രാഫ്‌ ചെയര്‍മാന്റെ സന്ദേശത്തിലുള്ളത്‌ ഇപ്രകാരമാണ്. “ഏതൊരു ഗവേഷണകേന്ദ്രത്തിന്റെയും വിജയം കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ്. വ്യക്തിസത്വങ്ങള്‍ക്കതീതമായി നിന്നുകൊണ്ട്‌ സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണത്‌. സ്വാഭാവികമായും വ്യക്തിപരമായതാത്‌പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും വരാം. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങള്‍ ഉദ്ധതാഹങ്കാരങ്ങള്‍ക്ക്‌ വളര്‍ന്ന്‌ പന്തലിക്കാനുള്ള വളക്കൂറുള്ള മണ്ണായി എന്നു വരില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം അസുഖകരമായ മനസ്സോടെ സ്ഥാപനത്തില്‍തുടരുകയോ സ്ഥാപനം വിട്ടുപോകുകയോ മാത്രമാണ് മാര്‍ഗ്ഗം. പക്ഷെ തെളിഞ്ഞ മനസ്സോടെചിന്തിച്ചാല്‍ ഇക്കൂട്ടര്‍ക്ക്‌ ഒരുകാര്യം മനസിലാകാതിരിക്കില്ല.തങ്ങളുടെ ധൈഷണിക ചക്രവാളത്തെ വിപുലമാക്കുവാന്‍ ഒരു പരിധിവരെ സഹായിച്ചത്‌ ഈ സ്ഥാപനമായിരുന്നു എന്ന വസ്തുത. അത്‌ മനസിലാക്കാന്‍ കഴിയാത്തവരാണു പലപ്പോഴും അസത്യജടിലമായ പ്രസ്താവനകളുമായി സ്ഥാപനത്തിന്റെ യശസിനെ കളങ്കപ്പെടുത്താന്‍ തുനിയുക”. റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോട്‌ പറയേണ്ടകാര്യം എന്തിനാണ് റബ്ബര്‍ മാസികയില്‍ വന്നു?

    No Comments
  • പെരുവലം (Clerodendron Paniculatum)
    Click on the link to learn more.

    ഇതിന്റെ തളിരിലകള്‍ പിഴിഞ്ഞ്‌ ചാറെടുത്ത്‌ മുറിവില്‍ വീഴ്‌ത്തിയാല്‍ രക്തം കട്ട്പിടിക്കുകയും മുറിവുണങ്ങുവാന്‍ സഹായകമാകുകയും ചെയ്യും. 1990 ല്‍ കുത്തിയിരുന്ന് കുറെ കോണ്‍ക്രീറ്റ് തൂണുകള്‍ ഞാന്‍ നിര്‍മ്മിച്ചു. അതുവരെ ഇല്ലാതിരുന്ന മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം ആരംഭിച്ചു. കഠിനമായ ജോലികള്‍ ചെയ്യുവാന്‍ അതോടെ എനിക്ക് ബുദ്ധിമുട്ടായി. പെരുവലത്തിന്റെ സവിശേഷത അറിയാമായിരുന്നതിനാല്‍ പെരുവലത്തിന്റെ തളിരിലകള്‍ ഗുളിക രൂപത്തില്‍ ആക്കി മലദ്വാരത്തില്‍ കയറ്റിവെച്ച് ഞാനത് നിയന്ത്രിച്ചു. കുറെ നാളുകള്‍ക്ക് ശേഷം കഠിനാധ്വാനം ചെയ്യുമ്പോള്‍ മാംസം വെളിയിലേയ്ക്ക് തള്ളാന്‍ തുടങ്ങി. അതിനും അതേ ചികിത്സ തന്നെ നടത്തി. ഇന്നും അപ്രകാരംതന്നെയാണ് ഞാനെന്റെ പൈല്‍സ് നിയന്ത്രിക്കുന്നത്. അധികനേരം ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നുപറഞ്ഞ  കാര്‍ഷികസര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവി യായിരുന്ന ഡോ. തോമസ് വര്‍ഗീസിനും ഈ ആശയം ഞാന്‍ പറഞ്ഞുകൊടുത്തു. അദ്ദേഹവും അനുഭവത്തിലൂടെ ശരിയാണെന്ന് സമ്മതിച്ചു. അര്‍ശസിന്റെ ചികിത്സയ്ക്കായി കേരളത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിതന്നെയുണ്ട്‌. ഇതേ ഇല ഗുളിക രൂപത്തിലാക്കി തിരിയായോ കോര്‍ക്കായൊ മലദ്വാരത്തില്‍ വെച്ചാല്‍ വെയിന്‍ മുറിഞ്ഞ്‌ ചോര ഒലിക്കുന്നതും മാംസം വെളിയിലേയ്ക്കു തള്ളുന്നതും നിയന്തിക്കുവാന്‍ കഴിയും. 21 വര്‍ഷമായി ഞാന്‍ ഈ സ്വയചികിത്സ തുടരുന്നു. കഠിനാദ്ധ്വാനവും, കുറച്ചുമാത്രം ആഹാരം കഴിക്കുന്നതും, വെള്ളം കുറച്ച്‌ കുടിക്കുന്നതും ഈ രോഗത്തിന്‌ കാരണമാകുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ഒരു ആശുപത്രിയില്‍ പോയി ഓപ്പെറേഷന്‍ ചെയ്യാതെ കഠിനമായ ഏതു ജോലി ചെയ്യുവനും കഴിയും. എന്റെ അനുഭവങ്ങള്‍ ആര്‍ക്കെങ്കിലും പ്രയോജനം ചെയ്യുന്നുവെങ്കില്‍ അതില്‍ ഞാന്‍ തൃപ്തനാണ്‌.

    കീടബാധ പെരുവലം വറരുന്ന പ്രദേശങ്ങളില്‍ നന്നേ കുറവാണ്. ഇതിന്റെ ചാറെടുത്ത് ചീരപേലുള്ള സസ്യങ്ങളുടെ ഇലയില്‍ സ്പ്രേ ചെയ്താല്‍ ഒരു പരിധിവരെ ചീരയ്ക്കുണ്ടാകുന്ന കീടങ്ങളെ നിയന്ത്രിക്കാം. എന്നോടൊപ്പം തോട്ടത്തില്‍ ഇരതേടുന്ന കൊക്കുകള്‍ ഭക്ഷിക്കുന്നത് മിത്ര കീടങ്ങളാണ്. എന്നുവെച്ചാല്‍ തോട്ടത്തിലുണ്ടാകുന്ന ശത്രുകീടങ്ങളെ നശിപ്പിക്കുവാന്‍ മിത്രകീടങ്ങളും ഉണ്ട് അവയുടെ നാശം കളനാശിനി, കീടനാശിനി, രാസവളങ്ങള്‍ മുതലായവ ഉപയോഗിക്കാത്തതുകൊണ്ട് സംഭവിക്കുന്നില്ല.

    പുതുക്കിയത് – 13-07-2011

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍