കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?

    വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.

    നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം.  കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    No Comments
  •  

    24-09-2011 ല്‍ മലയിന്‍കീഴ് കൃഷിഭവന്റെ നേതൃത്വത്തില്‍  ഒരു ടീം എന്റെ ബയോഗ്യാസ് പ്ലാന്റ് സന്ദശിക്കുകയുണ്ടായി. ബയോടെക് 2005 ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2010 ലാണ് കക്കൂസ് വിസര്‍ജ്യം ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്. ഒരു ക്ലാസ്സെന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതിന്റെ പാളിച്ച എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പ്ലാന്റിനടുത്തെത്തിയപ്പോള്‍തന്നെ സ്വയം പരിചയപ്പെടുത്താതെ നീല ടോപ്പ് ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥ (അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്വാളിഫൈഡ് ആണെന്ന് പിന്നീടാണ് എനിക്ക് ആളെ മനസിലായത്) ഞങ്ങള്‍ ദീനബന്ധു മോഡല്‍ മാത്രമേ അംഗീകരിക്കാറുള്ളു. ഇത്തരം പ്ലാന്റുകള്‍ ഞങ്ങള്‍ അംഗീകരിക്കാറില്ല എന്നും കയ്യിലിരിക്കുന്ന ബുക്ക്ലെറ്റിലെ കുറെ വിവരങ്ങള്‍ അവതരിപ്പിക്കുകയും ഉണ്ടായി. എനിക്ക് തോന്നിയത് ഇവര്‍ ദീനബന്ധു പ്ലാന്റിന്റെ ഏജന്റാണ് എന്നാണ്. അവരെ എതിര്‍ക്കാനാണ് എനിക്ക് മാനസികമായി തോന്നിയത്. 24000 രൂപയ്ക്ക് മുകളില്‍ ചിലവുവരുന്ന രണ്ട് ക്യുബിക് മീറ്റര്‍ ദീനബന്ധു പ്ലാന്റ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഭാരിച്ചതായാണ് എനിക്ക് തോന്നിയത്. ക്ലാസ്സെടുക്കുവാന്‍ എനിക്കും അവസരം ലഭിച്ചു. അതിനെപ്പറ്റി പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇവിടെ ഒരിക്കല്‍ക്കൂടി വിശദീകരിക്കുന്നില്ല.
    അതിന് ശേഷം കമ്പ്യൂട്ടറില്‍ പ്രൊഫ. (ഡോ) ഫ്രാന്‍സിസ് സേവ്യര്‍ അവതരിപ്പിച്ച എയറോബിക് കമ്പോസ്റ്റ് നിര്‍മ്മാണ രീതിയെക്കുറിച്ച് അവര്‍ക്ക് നല്ലൊരു വിശദീകരണം നല്‍കി. ബയോഗ്യാസ് പ്ലാന്റിലൂടെയല്ലാതെയും നമുക്ക് വേസ്റ്റ് മാനേജ്മെന്റ് നാറ്റമില്ലാതെയും പരിസ്ഥിതി സൌഹൃദമായും ചെയ്യാം എന്ന് വിശദീകരിച്ചു. ജിമെയില്‍ ചാറ്റിലൂടെ ഡോക്ടറെ നേരിട്ട് അവതരിപ്പിക്കാം എന്നത് വെറ്ററിനറി കോളേജിലെ വൈദ്യുതി തകരാറുകാരണം നടക്കാതെപോയി. എന്റെ അവതരണവും വൈദ്യുതി മുടങ്ങിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
    ആഹാരം കഴിച്ചശേഷം പലരും പല സംശയങ്ങളും ചോദിച്ചു. അതിനെല്ലാം എന്നാലറിയുന്ന മറുപടിയും നല്‍കി.  കൂട്ടത്തില്‍ ഒരു സ്ത്രീ തനിക്ക് ഒന്‍പത് പശുക്കള്‍ ഉണ്ട് എന്നും ബയോഗ്യാസ് പ്ലാന്റിലൂടെ ലഭിക്കുന്ന സ്ലറിയിലെ ജലസാന്നിധ്യം വലിയൊരു പ്രശ്നമാണെന്നും അതിന് ഒരു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. കട്ടിയുള്ള പാര് മണ്ണാകയാല്‍ വെള്ളം വറ്റിക്കാന്‍ കഴിയുന്നില്ല എന്നും, ചെരിവായ ഭൂമിയും താഴെയറ്റത്താണ് വീട് എന്നും, ഭൂമിയുടെ വിസ്തൃതി കുറവാണ് എന്നും അവര്‍ എന്നോട് വിശദീകരിച്ചു. ഫ്രാന്‍സിസ് സാറുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ട് സാധിക്കാതായപ്പോള്‍ അവര്‍ക്ക് എന്റെ ഫോണ്‍ നമ്പര്‍ നല്‍കി. പിന്നീട് ബന്ധപ്പെട്ടാല്‍ ഒരു പരിഹാരം കണ്ടെത്തിത്തരാം എന്ന ഉറപ്പും ഞാനവര്‍ക്ക് നല്‍കി. ഇന്റെര്‍ നെറ്റിലൂടെ ഉള്ള എന്റെ അറിവ് എനിക്ക് പ്രയോജനപ്പെടുത്താം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്. അഥവാ നെറ്റിലില്ലെങ്കില്‍ ഞാന്‍തന്നെ പ്രതിവിധി കണ്ടെത്തണമല്ലോ.
    ഫ്രാന്‍സിസ് സാറുമായി ഉച്ചയ്ക്ക് ശേഷം ശബ്ദമില്ലാത്ത വീഡിയോ ചാറ്റ് വഴി നടന്ന ചര്‍ച്ചയാണ് ചുവടെ.
    3:48 വൈകുന്നേരം Francis: meeting engane yundayirunnu?
    3:49 വൈകുന്നേരം ഞാന്‍: veRumshow (എനിക്ക് അപ്രകാരം ഫീല്‍ ചെയ്തു)oraaLinoru samSayam undaayirunnu
     Francis: entha
    3:50 വൈകുന്നേരം ഞാന്‍: കട്ടിയുള്ള മണ്ണില്‍ സ്ലറി എങ്ങിനെ ഡ്രൈ ആയി കിട്ടും?
    3:52 വൈകുന്നേരം Francis: manasilayilla
    3:53 വൈകുന്നേരം ഞാന്‍:
    ഒരു സ്ത്രീയ്ക്ക് ഒന്‍പത് പശുക്കളുണ്ട്. ബയോഗ്യാസ് പ്ലാന്റിലൂടെ
    ലഭിക്കുന്ന സ്ലറി പുരയിടത്തില്‍ എങ്ങിനെ ഡൈ ആയി കിട്ടും. സ്ഥല പരിമിതിയാണ്
    കാരണം
    3:54 വൈകുന്നേരം Francis: drying is difficult have a tank and slurry pump
    3:55 വൈകുന്നേരം ഞാന്‍: ഏതെങ്കിലും രീതിയില്‍ കുഴിയില്‍ കെട്ടി നിറുത്തി വെള്ളം വാര്‍ത്തെടുക്കാന്‍ കഴിയുമോ?
    3:56 വൈകുന്നേരം Francis: difficult
     ഞാന്‍: ഓകെ പിന്നെ കാണാം 

    അതിനുശേഷം എന്റെ മനസിലൂടെ പല ആശയങ്ങളും കടന്നുപോയി. ഒടുവില്‍ ലഭിച്ച ആശയവുമായി ഞായറാഴ്ച രാവിലെ ഡോ. ഫ്രാന്‍സിസ് സാറുമായി ബന്ധപ്പെടാന്‍ നോക്കിയിട്ടും കഴിയാതായപ്പോള്‍ ശ്രീ ആര്‍.വി.ജി മേനോനുമായി ബന്ധപ്പെട്ട് ടെലഫോണിലൂടെ ഒരു ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ ആശയം കൂടെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള ഉറച്ച തീരുമാനത്തിലെത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. അത്തരം ഒരു സംവിധാനത്തിന്റെ പരീക്ഷണാര്‍ത്ഥമുള്ള സാമ്പിള്‍ നിര്‍മ്മിച്ച് എനിക്ക് സ്വയം ബോധ്യപ്പെട്ടതിന് ശേഷം പാറ്റെന്റില്ലാതെ പൊതുജനങ്ങള്‍ക്ക് സ്വയം തങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്ലറിയെ ഉണക്കിപ്പൊടിച്ച് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുമാറ് ഒരു സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ ഞാനവതരിപ്പിക്കുന്നതാണ്. അതുവരെ ക്ഷമിക്കുക. ഇക്കാര്യത്തില്‍ എന്നെ സഹായിക്കുവാന്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്ത വിദഗ്ധര്‍ക്ക് കഴിയുമായിരുന്നു. അവരായിട്ട് അത് പാഴാക്കി.

    ഇത്തരം ഒരു ക്ലാസ്സിന് അവസരമൊരുക്കിയ മലയിന്‍കീഴ് കൃഷി ഓഫീസര്‍ ശ്രീമതി നിര്‍മ്മല സി ജോര്‍ജിന് നന്ദി.

    ബയോഗ്യാസ് സ്ലറി ഉണക്കല്‍

    എന്റെ ആശയത്തില്‍ തോന്നിയത് ഒരു ചെറു വിശദീകരണം നല്‍കാം.

    വാര്‍ത്തെടുക്കുന്നതോ വാങ്ങാന്‍ കിട്ടുന്നതോ ആയ കോണ്‍ക്രീറ്റ് ഉറകള്‍ ഇതിനായി ഉപയോഗിക്കാം. ഉറയുടെ ചുറ്റളവില്‍ തറഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ആദ്യ ഉറ അതിന്മേല്‍ ഉറപ്പിക്കാം.  താഴെനിന്നും നാലിഞ്ച് മുകളിലായി ഒരു വാട്ടര്‍ ടാപ്പ് ഉറപ്പിയ്ക്കാം. ഉറയുടെ മുകളില്‍ നിന്ന് രണ്ടിഞ്ച് താഴെ ഒരു വായു പുറം തള്ളുവാനുള്ള പൈപ്പ് ഉറപ്പിക്കാം. ഫില്‍റ്റ് ചെയ്ത ജലം നിറയുമ്പോള്‍ ഉള്ളിലുള്ള വായു പുറംതള്ളപ്പെടും. ജലം നിറഞ്ഞാല്‍ ഇതിലേകൂടി പുറത്തേയ്ക്ക് ഒഴുകും. ഈ ഉറയുടെ മുകളില്‍ കോണ്‍ക്രീറ്റിലെ ദ്വാരങ്ങളോട് കൂടിയ ഒരു സ്ലാബ് ഉറപ്പിയ്ക്കാം. സ്ലറിയില്‍ നിന്ന് ഒഴുകിവരുന്ന ജലം ഇതിലൂടെ ടാങ്കില്‍ നിറയും. അതിന് മുകളില്‍ മറ്റൊരു ഉറ ഉറപ്പിക്കാം. അതിന്റെ ഒരു വശത്ത് ഒരടി ചതുരത്തില്‍ കട്ടിയുള്ളതും ടൈറ്റായി അടയ്ക്കുവാന്‍ കഴിയുന്നതുമായ ജാലകം നിര്‍മ്മിക്കാം. ഒരു കൊണിച്ചത്തിന്റെ സഹായത്താല്‍ ഇറുകി ഇരിക്കത്തക്ക രീതിയില്‍ ഈ ജാലകം അടയ്ക്കാന്‍ കഴിയണം. അതിനുള്ളില്‍ സുഷിരങ്ങളേക്കാള്‍ വലിപ്പമുള്ള ചല്ലി നാലിഞ്ച് ഖനത്തില്‍ നിറക്കുക. ചല്ലിയുടെ മുകളില്‍ രണ്ടിഞ്ച് ഖനത്തില്‍ ചപ്പ് ചവറോ ചണകൊണ്ടുള്ള ചാക്കോ നിരത്താം. പ്രതിദിനം ലഭിക്കുന്ന സ്ലറിയുടെ അളവിന് ആനുപാതികമായി ഉറകളുടെ ഉയരത്തില്‍ എണ്ണം കൂട്ടാം. ഉറയുടെ ഉള്‍വ്യാസത്തില്‍ ഫ്രീ ആയി കടത്തിവിടാന്‍ കഴിയുന്ന രണ്ടിഞ്ച് ഖനമുള്ള വൃത്താകൃതിയിലുള്ള സ്ലാബ്  മൂന്ന് ദിക്കില്‍ കെട്ടി നിറുത്താന്‍ കഴിയുന്ന ഹൂക്കുകളോടെയും ചുറ്റിനും റബ്ബര്‍ ബീഡിംഗോടുകൂടി മുകളറ്റത്ത് ഒരു കപ്പിയുടെ സഹായത്താല്‍ ഉയര്‍ത്തി നിറുത്താന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിക്കാം. (ഭാരം കൊടുത്ത് ജലം ഊറ്റിയെടുക്കുവാനുള്ള ആശയം ശ്രീ ആര്‍.വി.ജിയുടേതാണ്) ഉറയുടെ ഏറ്റവും മുകളില്‍ നിന്ന് നാലിഞ്ച് താഴെ സ്ലറി കടത്തിവിടാനുള്ള ഫണലിന്റെ ആകൃതിയില്‍ പി.വി.സി കൊണ്ട്  നിര്‍മ്മിക്കാം. ശ്രദ്ധിക്കേണ്ടത് അതിന്റെ അഗ്രം ഉറയുടെ ഉള്‍ നിരപ്പിന് വെളിയിലായി വേണം ഉറപ്പിക്കാന്‍.

    കപ്പിയിലൂടെ സ്ലാബ് ഇന്‍ലറ്റിന് മുകളിലെത്തിയാല്‍ ഒഴിക്കുന്ന സ്ലറിക്ക് ആനുപാതികമായി ഉള്ളിലെ വായു അതേ ഭാഗത്തുകൂടി വെളിയിലേയ്ക്ക് പോകും. സ്ലറി നിറച്ചശേഷം കപ്പിയില്‍ നിന്ന് മുകളിലെ സ്ലാബ് സ്വതന്ത്രമാക്കുന്നതോടെ സ്ലറിയിലെ ജലാംശം ചപ്പുചവറുകള്‍ക്കുള്ളിലൂടെയും ചല്ലികള്‍ക്കിടയിലൂടെയും സുഷിരങ്ങളുള്ള സ്ലാബിലെ സുഷിരങ്ങളിലൂടെ താഴെയുള്ള ടാങ്കില്‍ സംഭരിക്കാം. ഈ ജലം മൂലകങ്ങളുടെ സാന്നിധ്യ മുള്ളതിനാല്‍ ചാണകം കലക്കുവാനായി വീണ്ടും ഉപയോഗിക്കാവുന്നതാണ്. അടുത്ത ദിവസം സ്ലറി നിറയ്ക്കുന്നതിന് മുമ്പായി ജലാംശം കുറഞ്ഞ് കിട്ടിയ കട്ടിയുള്ള സ്ലറി മഴനനയാത്ത ഷെഡുകളില്‍ സംഭരിക്കാം. എക്സാസ്റ്റ് ഡോര്‍ തുറന്നാല്‍ സ്ലാബിന്റെ പ്രഷര്‍ ഉള്ളതുകാരണം വളരെവേഗം കട്ടികൂടിയ സ്ലറി സംഭരിക്കാം. ഡോ. ഫ്രാന്‍സിസ് സേവ്യര്‍ പ്രചരിപ്പിക്കുന്ന എയറോബി കമ്പോസ്റ്റ് പ്രാന്റിലൂടെ ഇത് പൂര്‍ണമായും ഡ്രൈ ആക്കി ചാക്കുകളില്‍ സംഭരിക്കാം.

    ആശയങ്ങള്‍ ലഭിക്കുന്നതിന് അനുകൂലമായി ഈ ലേഖനത്തില്‍ മാറ്റം വരുത്താം. ഈ മേഖലയിലെ വിദഗ്ധരില്‍ നിന്ന് അഭിപ്രായങ്ങള്‍ അറിയുവാന്‍ താല്പര്യമുണ്ട്.
    Model of Bio gas Slurry Drier

    This is a model of Bio Gas Slurry Drier. Now I can prove how to remove water content from slurry.

    Agropedia Link

    No Comments
  • ഭൂനിയമം നടപ്പിലാക്കിയപ്പോഴും, കര്‍ഷകന്റെ തുണ്ടുഭൂമി പൊന്നുംവിലയ്ക്കെടുക്കുമ്പോഴും, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുമ്പോഴും, രാസവളങ്ങളും കള കുമിള്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും, വില്ലേജ് ഓഫീസുകളില്‍ കരമടയ്ക്കുമ്പോഴും, ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കാര്‍ഷികോത്പന്ന കയറ്റുമതി ഇറക്കുമതികള്‍ നടക്കുമ്പോഴും തുടങ്ങി അനേകം മേഖലകളില്‍ കര്‍ഷകന്‍ കബളിപ്പിക്കപ്പെടുകയാണ്. എലിയെക്കൊല്ലുവാന്‍ ഉപയോഗിക്കുന്ന വിഷങ്ങളൊക്കെയും പക്ഷിമൃഗാദികളിലും മനുഷ്യനിലും എത്തിച്ചേരുന്നു. സംഘടിതരായ തൊഴിലാളി വര്‍ഗത്തെ നയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ത്തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളൊന്നും തന്നെ അഴിമതി വിരുദ്ധ നിലപാടുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ എടുത്ത ചരിത്രം തന്നെ നിലവിലില്ല. ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളി വേതനവും ഇരുപതിരട്ടിയായി വര്‍ദ്ധിച്ചു. അതിന് കാരണം പറയുന്നത് നിത്യോപയോഗ സാധനവില വര്‍ദ്ധനയാണ്. എന്നാല്‍ ഏത് നിത്യോപയോഗസാധന വിലയാണ് ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് ഇത്രയധികം വില വര്‍ദ്ധനയുണ്ടാക്കിയത്? നിത്യോപയോഗസാധനങ്ങളില്‍ പ്രധാനമായ അരിയുടെ വില കിലോയ്ക്ക് ഒരു രൂപയും രണ്ട് രൂപയുമായി താഴുമ്പോള്‍ ന്യായമായും ചോദിക്കാവുന്നതാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളിവേതനവും എത്ര താണു എന്ന്.
    ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തങ്ങളുടെ ഭാര്യയെ വിറ്റതായുള്ളതും, സര്‍ക്കാര്‍ ആവശ്യത്തിനെന്ന് പറഞ്ഞ് താണവിലയ്ക്ക് കൃഷിഭൂമി പൊന്നുംവിലയ്ക്കെടുത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൂടിയ വിലയ്ക്ക് കൈമാറുന്നതും, അതിനെതിരെ കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ കൊന്നൊടുക്കുന്നതും ആയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴും നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലെ? മുംബെയില്‍ ചേരിനിവാസികളെ ഒഴിപ്പിച്ച് പൊന്നും വിലയ്ക്കെടുക്കുവാനുള്ള ശ്രമത്തിനെതിരെ നടക്കുന്ന സമരവും ശ്രദ്ധേയമാണ്.
    അന്നാ ഹസാരെ തുടങ്ങിവെച്ച ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ വമ്പന്മാരെ ലക്ഷ്യമിടുമ്പോള്‍ സാധാരണക്കാരായ ജനത്തെ കൊള്ളയടിക്കുന്നവരെ നിലയ്ക്ക് നിറുത്തുവാന്‍ ആരെയാണ് സമീപിക്കേണ്ടത്? പരസ്യങ്ങള്‍ കൊടുക്കുന്ന വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിവാന്‍ മാധ്യമപ്പടതന്നെ രംഗത്തുണ്ട്. ബ്ലോഗുകളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഒരു പരിധിവരെയെങ്കിലും നീതി പുലര്‍ത്തുവാന്‍ അല്ലെങ്കില്‍ സത്യം വിളിച്ചു പറയുവാന്‍ അവസരമൊരുക്കുന്നുണ്ട്. അവിടെയും അഴിമതിക്കാരുടെ ഏജന്റുമാര്‍ ശക്തമായി രംഗത്തുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളാണ് സംഘടിത ശക്തി എന്ന് പ്രചരിപ്പിക്കുന്ന വ്യക്തിഗത പ്രൊഫൈലുകള്‍ ഒറ്റപ്പെട്ടുപോകുന്ന ശബ്ദങ്ങളെ വേട്ടയാടുന്ന കാഴ്ചയും വിരളമല്ല. ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന അഴിമതിയും ഗുണ്ടായിസവും തടയുവാന്‍ പോലീസിനോ കോടതിക്കോ കഴിയാതെ പോകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.
    നല്ലയിനം വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കുവാനും അവ സൂക്ഷിച്ചു വെയ്ക്കുവാനും, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുവാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും കര്‍ഷകനുണ്ടായിരുന്നു. ഇന്ന് അതു ഭീഷണി നേരിടുകയാണ് ജനിതകമാറ്റം വരുത്തിയും. വിത്തുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തിയും മറ്റും. പലരീതിയിലും കൃഷി ലാബകരമല്ലാതാക്കി മാറ്റിയതിലൂടെ തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നു. മൃഗ പരിപലനത്തിന്  പലതരം ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ നേരിടുന്നു. നെല്‍പ്പാടങ്ങള്‍ നികത്തിലൂടെയും വന നശീകരണത്തിലൂടെയും കാലാവസ്ഥാ വ്യതിയനത്തിന് കാരണമായി. അതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമായത് പലതരം കൃഷികളാണ്.  കൃഷി നശിക്കുന്നതിലൂടെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. റീയല്‍ എസ്റ്റേറ്റുകളുടെ വര്‍ച്ച ഭൂമിയുടെ വില വര്‍ദ്ധിപ്പിക്കുകയും കര്‍ഷകന്റെ അനന്തരാവകാശികള്‍ക്ക് കൈമാറുവാന്‍ ഭീമമായ രജിസ്ട്രേഷന്‍ ഫീ നല്‍കേണ്ട ഭാരവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നു. എലികളിലാണ് മരുന്നു നിര്‍മ്മാണത്തിനായുള്ള പരീക്ഷണങ്ങള്‍ ഏറെയും നടക്കുന്നത്. അപ്പോള്‍ എലിയെക്കൊല്ലാന്‍ വിഷമുപയോഗിച്ചാലോ? വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷനെ വീണ്ടും എലിവിഷ വിതരണ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു.

    ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഭക്ഷ്യോത്പാദന വര്‍ദ്ധനവിനും പ്രയോജനപ്രദമാവും വിധം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇന്ത്യയിലും ഭക്ഷ്യ സുരക്ഷ അപകടത്തില്‍ എന്ന് ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കാനിടയുള്ളവയായി സംഘടന ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷംകൊണ്ട് ആഗോള ഭക്ഷ്യ വില ഇരട്ടിയായി എന്നാണ് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. വരുന്ന 20 വര്‍ഷവും ഈ രീതി തുടരുമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓക്സ്ഫാമിന് കാര്‍ഷികമേഖലയില്‍ മെച്ചപ്പെട്ട ശമ്പളത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?

    If anybody can translate this post from Malayalam to English may be helpful

    No Comments
  • ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ ‘മംഗളം’ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്‌.

    കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത്‌ ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.

    എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്‌. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന്‌ ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. ആറു കത്തുകള്‍ മാത്രമാണ്‌ ഇത്തരത്തില്‍ മന്ത്രാലയത്തിനു ലഭിച്ചത്‌. അവയില്‍ കര്‍ഷകരുടേതു രണ്ടു മാത്രം. അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്‌. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത്‌ കമ്പനികളാണ്‌.

    എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട്‌ നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്‌. ജലസാമീപ്യമുള്ള പ്രദേശത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന്‌ 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ്‌ കമ്മിറ്റിയും ഇതേ ആവശ്യമാണ്‌ ഉന്നയിച്ചത്‌. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ്‌ ജില്ലയിലൂടെയാണ്‌.

    ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന്‌ ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.

    കടപ്പാട് – മംഗളം

    No Comments

  • നാളിതുവരെ കൃഷിശാസ്ത്രജ്ഞര്‍ പ്രവചിക്കാത്ത ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേയ്ക്കാണ് എന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലേഖകന്‍ കണ്ടെത്തിയത് വേനല്‍ക്കാല ടാപ്പിംഗില്‍ മരത്തിന്റെ വളര്‍ച്ചയ്ക്ക് കോട്ടംതട്ടാതെ എപ്രകാരം  ഉല്പാദന വര്‍ദ്ധനവിനായി പ്രയോജനപ്പെടുത്താം എന്ന മറ്റൊരു പരീക്ഷണത്തിലേക്ക് കടക്കുവാന്‍ പ്രേരിപ്പിക്കുകയാണ്.

    സൈലം എന്ന വെളുപ്പ് നിറമുള്ള തടിയിലൂടെ മണ്ണില്‍നിന്ന് ജലവും മൂലകങ്ങളും ഇലയില്‍ എത്തിക്കുക എന്ന ജോലി മാത്രമാണ് നടക്കുന്നത്. ഇലയുടെ പച്ചനിറമുള്ള ഭാഗത്തുള്ള ഹരിതകത്തിലെ ലോഹമൂലകം മഗ്നീഷ്യം ആണ്. ഇലപ്പച്ചയിലാണ് പ്രകാശ സംശ്ലേഷണത്തിലൂടെ മണ്ണില്‍ നിന്ന് വലിച്ചെടുത്ത ജലത്തിലെ ഹൈഡ്രജനും, ഓക്സിജനും , കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ പാചകം ചെയ്യപ്പെടുകയും അന്നജം ഉല്പാദിപ്പിക്കുകയും അത് തടിയേയും തൊലിയേയും വളരുവാന്‍ സഹായിക്കുന്ന കേമ്പിയം അഥവാ തണ്ണിപ്പട്ടയ്യ് മുകളിലുള്ള ഫ്ലോയം എന്ന കുഴലുകളിലൂടെ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. വേരിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്‌ഫറസിന്റെ വാഹകന്‍ കൂടിയാണ് മഗ്നീഷ്യം. തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത് കേമ്പിയം ആണ്.

    സെക്കന്‍ഡറി തിക്കനിംഗ് ഇന്‍ ഡൈകോട്ട് സ്റ്റെം എന്ന പ്രക്രിയ “കോര്‍ക്കിലെ ലെന്റിസെല്‍സ്‌ എന്ന സുഷിരങ്ങളിലൂടെ ഗാസിയോസെസ്‌ എക്സ്‌ചേഞ്ജ്‌ നടക്കുകയും കോര്‍ക്ക്‌ കേമ്പിയം വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങള്‍ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ്‌ സ്റ്റോറേജും നടക്കുകയും ചെയ്യുന്നു. പട്ടമരപ്പി (Brown bast/TPD) നുള്ള പരിഹാരത്തിന് മഗ്നീഷ്യം ലഭ്യത അനിവാര്യമാണ്. പുതുപ്പട്ടയിലുണ്ടാകുന്ന ഫോട്ടോ സിന്തസിസ്‌ റബ്ബര്‍കോട്ട്‌ പുരട്ടിതടയാതെയും വേനലിലും കറയുടെ കട്ടി കൂടുമ്പോഴും ആവശ്യത്തിന്‌ ക്ഷാരസ്വഭാവമുള്ള മണ്ണില്‍ മഗ്നീഷ്യം നല്‍കി മരങ്ങളെ പട്ടമരപ്പില്‍നിന്ന്‌ രക്ഷിക്കുക. എന്‍.പി.കെ എന്ന രാസവളമിശ്രിതത്തോടൊപ്പം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കരുത്. നാല് മരങ്ങള്‍ക്കിടയിലെ നടുവില്‍ ചപ്പ് ചവറുകള്‍ ലോലമായ അളവില്‍ ചുട്ട് കരിച്ച ചാരത്തില്‍ മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയാല്‍ നല്ല ഫലം ലഭിക്കും.

    റബ്ബര്‍ മരങ്ങളില്‍ ടാപ്പിംഗ് ആരംഭിച്ച ഭാഗത്തിന് മുകളില്‍ കുത്തിനോക്കിയാല്‍ വെട്ടുപട്ടയ്ക്ക് താഴെ ലഭിക്കുന്ന കറയേക്കാള്‍ കട്ടി കൂടുതലായിരിക്കും. എത്തിഫോണ്‍ വെട്ടുപട്ടയില്‍ പുരട്ടി ടാപ്പ് ചെയ്താല്‍ അതിന് താഴെയുള്ള കറയുടെ കട്ടി മാത്രമേ കുറയുന്നുള്ളു. കറയുടെ ഒഴുക്ക് താഴെനിന്നാണ് മുകളിലേയ്ക്കാണ് പ്രവഹിക്കുന്നത് എന്ന് ഒരേ മരത്തില്‍ നാലടി ഉയരത്തില്‍ രണ്ട് വെട്ടുപട്ടകള്‍ ഉണ്ടാക്കി ടാപ്പ് ചെയ്താലും മനസ്സിലാക്കാന്‍ കഴിയും. അപ്രകാരം ഫെല്ലോഡേം എന്ന ഫുഡ് സ്റ്റോറേജുള്ള പട്ടയെ അഞ്ചാമത്തെ പട്ടയായി പരിഗണിക്കാം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലേഖകന്‍ കണ്ടെത്തിയ പ്രസ്തുത അറിവിന്റെ വെളിച്ചത്തില്‍ കറയുടെ കട്ടി കുറയുമ്പോള്‍ എ പാനല്‍ വെട്ടിത്തീര്‍ന്ന മരങ്ങളില്‍  ശിഖരക്കെട്ടിന് അടുത്തുനിന്ന് താഴേയ്ക്ക് വെട്ടിയിറങ്ങി കട്ടികൂടിയ കറ ഫുഡ് സ്റ്റോറേജില്‍ നിന്ന് ലഭ്യമാക്കാം.  നാല്പത്തിയഞ്ച് ഡിഗ്രി ചെരിവില്‍ ടാപ്പ് ചെയ്ത് കട്ടിയുള്ള കറ ലഭ്യമാക്കുമ്പോള്‍ സജീവമായ ഫ്ലോയരസം പട്ടയുടെ വളര്‍ച്ചയ്ക്കായി ലഭ്യമാവുകയും പട്ടമരപ്പില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കുകയും ചെയ്യും. കഠിനമായ മഴയത്ത് താഴെയുള്ള വെട്ടുപട്ടയ്ക്ക് ടാപ്പിംഗ് വിശ്രമം നല്‍കിയ ശേഷം ശിഖരക്കെട്ടിന് താഴെനിന്ന്  ടാപ്പിംഗ് ആരംഭിക്കാം. അപ്രകാരം അതിന് താഴെയുള്ള ഭാഗം റീ ചാര്‍ജ് ചെയ്യാം.  സീസണല്‍ ഇലപൊഴിച്ചിലിന് ശേഷം രൂപപ്പെടുന്ന ഇലകളില്‍ നിന്ന് ഫ്ലോയത്തിലൂടെ താഴേയ്ക്ക്  ഒഴുകുന്ന അന്നജം കേമ്പിയത്തിന്റെ സഹായത്താല്‍ പട്ടയും തടിയും വളരെ നല്ല രീതിയില്‍ വളര്‍ന്നു കിട്ടാന്‍ സഹായകമാണ്.

    മഞ്ഞുകാലത്തും മഴക്കാലത്തും ശിഖരക്കെട്ടിനടുത്തുനിന്ന് താഴേയ്ക്ക് ടാപ്പ് ചെയ്യുവാന്‍ അഞ്ച് കിലോഗ്രാമില്‍ താഴെ ഭാരമുള്ളതും നാലരയടി ഉയരമുള്ളതുമായ ടാപ്പിംഗ് ലാഡര്‍ ഉപയോഗിക്കാം. 

    Marking with the help of Guj Knife for Controlled Downward Tapping against CUT of Indian Rubber Board and IUT of Dr. L. Thankamma.

    Marking for CDT with the help of Guj Knife

    The tapping ladder with a height of 4.5 feet to tap from the branch union of rubber trees.

    Controlled Downward Tapping against CUT and IUT

    The tapping from branch union in winter and rainy season for aged trees to get more yield from food storage.

    The flow of latex is from bottom to top, because the food storage at Phelloderm can’t bring down. After the tapping ‘A’ panel this type of Controlled Downward Tapping is helpful to save the trees in winter OR rainy season and to increase production without damaging milk vessels. The tapping ladder is easy to carry from one place to another by folding  it to a comfortable stage. Guj Knife can be used to mark on both sides from bottom to branch union. In summer the tapping panel at lower level will get more production.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍